'നമ്മുടെ സ്വാതന്ത്ര്യത്തെ കട്ട് ചെയ്ത് അവരുടെ ചട്ടക്കൂടില്‍ നിര്‍ത്തി പരിശീലിപ്പിക്കുന്ന രീതിയാണ് ജയില്‍വാസം ; ഷൈന്‍ ടോം ചാക്കോ

'നമ്മുടെ സ്വാതന്ത്ര്യത്തെ കട്ട് ചെയ്ത് അവരുടെ ചട്ടക്കൂടില്‍ നിര്‍ത്തി പരിശീലിപ്പിക്കുന്ന രീതിയാണ് ജയില്‍വാസം ; ഷൈന്‍ ടോം ചാക്കോ
സമീപകാലത്ത് മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ഷൈന്‍ ടോം ചാക്കോ. സിനിമയില്‍ സജീവമായി വരുന്ന സമയത്താണ് ഷൈനെതിരെ മയക്കുമരുന്ന് കേസും അതിനെ തുടര്‍ന്നുണ്ടായ ജയില്‍വാസവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിത്. ഇപ്പോഴിതാ ജയില്‍ വാസത്തിനിടെ താന്‍ വായിച്ച പുസ്തകം തന്റെ ജീവിതം മാറ്റിയെന്നാണ് ഷൈന്‍ പറഞ്ഞിരിക്കുന്നത്.

പ്രതീക്ഷ നശിച്ച് ഒരു തരി പ്രതീക്ഷ പോലുമില്ലാതെയിരിക്കുന്ന സമയമായിരുന്നു പൗലോ കൊയ്‌ലോയുടെ 'ദി ഫിഫ്ത്ത് മൗണ്ടന്‍' എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് തന്റെ സെല്ലില്‍ എത്തുന്നത്. അത് ഞാന്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്ത പേജില്‍ എന്താണ് എന്താണ് എന്ന തോന്നല്‍ ഉണ്ടായി, അങ്ങനെ ആ പ്രതീക്ഷ എന്ന കാര്യം വീണ്ടും തന്റെ ജീവിതത്തിലേക്ക് വന്നു.

പ്രതീക്ഷ, വിശ്വാസം എന്നീ വാക്കുകളുടെ ഇമോഷനും അര്‍ത്ഥവുമൊക്കെ വീണ്ടും തന്നിലേക്ക് വന്നതങ്ങനെയാണ്. ജയില്‍ എങ്ങനെയാണെന്ന് വച്ചാല്‍ കറക്റ്റ് ഏഴര ആകുമ്പോള്‍ ഫുഡ് വരും, പത്ത് മണി ആകുമ്പോഴേക്കും ലൈറ്റ് ഓഫ് ചെയ്ത് കിടക്കണം. പിന്നെ ലൈറ്റ് ഇട്ട് വായിക്കാനോ പാട്ട് കേള്‍ക്കനോ അങ്ങനെ ഒന്നും പറ്റില്ല. അപ്പോള്‍ പിന്നെ പുസ്തകം അടച്ചു വെയ്ക്കും. പിന്നെ അടുത്ത പേജില്‍ എന്താണെന്ന പ്രതീക്ഷയോടെയാകും കിടക്കുകയെന്നും ഷൈന്‍ പറഞ്ഞു.

തനിക്ക് ആ പ്രതീക്ഷ വന്നതോടെ പിന്നെ മറ്റൊരു പുസ്തകവും വായിച്ചിട്ടില്ലെന്നും ഷൈന്‍ പറഞ്ഞു. സംസാരത്തിനിടെ ജയില്‍ വാസം നല്‍കുന്നത് എന്തിനാണെന്നും ഷൈന്‍ പറയുന്നുണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തെ കട്ട് ചെയ്ത് അവരുടെ ചട്ടക്കൂടില്‍ നിര്‍ത്തി പരിശീലിപ്പിക്കുന്ന രീതിയാണ്. അത് നല്ലതാണ്. നമ്മുടെ ഇവിടെ ആളുകള്‍ അതിന്റെ മോശമായിട്ടാണ് എടുക്കുന്നത്. ആളുകളെ ജയിലില്‍ അയക്കുന്നത് നല്ല ചിട്ട വരാനൊക്കെയാണ്. ഇവിടെ അവരെ വേറെ രീതിയില്‍ ചിത്രീകരിച്ച് അതിലും വലിയ ഭീകരരായി മാറ്റുമെന്നും ഷൈന്‍ പറയുന്നു.

Other News in this category



4malayalees Recommends