'എന്നെ ചട്ടം പഠിപ്പിക്കാന്‍ വന്ന ആള്‍ മലയാള സിനിമയില്‍ വേണ്ട എന്ന ദിലീപിന്റെ വാശിയാണ്.. പത്ത് വര്‍ഷത്തെ എന്റെ ഇടവേളയ്ക്ക് കാരണം'; നടനുമായുള്ള പ്രശ്‌നത്തെ കുറിച്ച് വിനയന്‍

'എന്നെ ചട്ടം പഠിപ്പിക്കാന്‍ വന്ന ആള്‍ മലയാള സിനിമയില്‍ വേണ്ട എന്ന ദിലീപിന്റെ വാശിയാണ്.. പത്ത് വര്‍ഷത്തെ എന്റെ ഇടവേളയ്ക്ക് കാരണം'; നടനുമായുള്ള പ്രശ്‌നത്തെ കുറിച്ച് വിനയന്‍

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ വിനയന്‍ തിരിച്ച് വരവ് നടത്തുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയിരിക്കുന്ന ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ നടന്‍ ദിലീപുമായുണ്ടായ പ്രശ്‌നങ്ങളെ പറ്റി വിനയന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ദിലീപിന്റെ വാശിയാണ് തനിക്ക് നേരെ വന്ന വിലക്കുകളുടെ പ്രധാന കാരണമെന്നാണ് വിനയന്‍ പറയുന്നത്. താന്‍ മാക്ട സംഘടനയുടെ തലപ്പത്തിരിക്കുമ്പോള്‍ ആണ് ദിലീപിന്റെ പ്രശ്‌നം വരുന്നത്.


തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ദിലീപ് പിന്‍മാറി. അന്ന് പ്രൊഡ്യൂസറുടെ കൈയില്‍ നിന്ന് 40 ലക്ഷം രൂപ അഡ്വാന്‍സായി കൈ പറ്റിയ ശേഷമായിരുന്നു പിന്‍മാറ്റം. തന്നോട് കെ. മധുവും ഹരിഹരനും വിളിച്ച് പറഞ്ഞതിന്റെ പേരിലാണ് സംഘടനയുടെ തലപ്പത്തിരിക്കുന്നയാള്‍ എന്ന നിലയില്‍ താനിടപെടുന്നത്. പ്രശ്‌നത്തില്‍ മാക്ട ഫെഡറേഷന്റെ യോഗം വിളിച്ചു. ന്യായം ദിലീപിന്റെ ഭാഗത്തല്ല, തുളസിയുടെ ഭാഗത്താണെന്ന് വ്യക്തമായി.

മൂന്ന് മാസത്തിനുള്ളില്‍ സെറ്റില്‍ ചെയ്യണം എന്ന് പറഞ്ഞു. അല്ലെങ്കില്‍ തുളസീ ദാസിനെ വിളിച്ച് അടുത്ത പടത്തിന്റെ ഡേറ്റ് തരാമെന്ന് പറയണമെന്ന് എല്ലാവരും പറഞ്ഞു'സംഘടനയുടെ തീരുമാനം അന്ന് കൈയടിച്ച് പാസാക്കുകയും ചെയ്തു. ദിലീപിന്റെ കൂടെ നില്‍ക്കാന്‍ അന്ന് കുറേപ്പേര്‍ ഉണ്ടായിരുന്നു. മനുഷ്യ സഹജമായ വാശി ദിലീപിനും തോന്നിയെന്നാണ് താന്‍ കരുതുന്നത്. അതിന് മുമ്പ് ദിലീപുമായി നല്ല സ്‌നേഹം ആയിരുന്നു. ആദ്യ കാലത്ത് ദിലീപിനെ കൊണ്ടു വന്നതില്‍ തന്റെ പ്രയത്‌നവും ഉണ്ടായിരുന്നു.

സല്ലാപത്തില്‍ മഞ്ജു വാര്യരും മനോജ് കെ ജയനുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. അത് കഴിഞ്ഞ് ഒരു സോളോ ഹീറോ ആവുന്നത് കല്യാണ സൗ?ഗന്ധികം എന്ന സിനിമയിലൂടെയാണ്. കല്യാണ സൗ?ഗന്ധികം കഴിഞ്ഞ് ഞങ്ങള്‍ ഉല്ലാസപൂങ്കാറ്റ്, അനു?രാ?ഗക്കൊട്ടാരം, പ്രണയ നിലാവ് ഇങ്ങനെ തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത് കൊണ്ടിരിക്കുന്ന സമയമാണ് തന്നെ ചട്ടം പഠിപ്പിക്കാന്‍ വന്ന ആള്‍ മലയാള സിനിമയില്‍ വേണ്ട എന്ന വാശി ദിലീപിന് തോന്നി.

താനും വാശി പിടിച്ചു. ആ വാശി വളര്‍ന്നതാണ് പിന്നീട് നീണ്ട ഇടവേളയ്ക്ക് കാരണമായത്. അവസരത്തിനൊത്ത് മാറുന്ന പ്രൊഡ്യൂസര്‍മാരായിരുന്നു തന്റെ പല സുഹൃത്തുക്കളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ തനിക്കെതിരെ ആദ്യം നിന്നതും ഈ പ്രൊഡ്യൂസര്‍മാരായിരുന്നു. അങ്ങനെ ഒരു വിലക്കുണ്ടായി. ആ വിലക്കാണ് ഈ പറയുന്ന പത്ത് വര്‍ഷം നീണ്ടത്. താന്‍ നിയമപരമായി മുന്നോട്ട് പോയി.

വിധി തനിക്കലുകൂലമായപ്പോള്‍ അവര്‍ സൂപ്രിം കോടതിയില്‍ അപ്പീല്‍ കൊടുത്തു. പക്ഷെ അവിടെയും വിധി അനുകൂലമായി. ഇവരോടെല്ലാം പിഴയടക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. അപ്പോള്‍ തന്നെ ഭയങ്കര തെറ്റാണ് ചെയ്യുന്നതെന്ന് ഉള്ളില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. അത് കൊണ്ടായിരിക്കാം മമ്മൂക്കയെ പോലുള്ള വ്യക്തികള്‍ വിനയനോട് ചെയ്തത് ശരിയല്ല എന്ന് ജനറല്‍ ബോഡിയില്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Other News in this category



4malayalees Recommends