മാഫിയാ തലവനുമായുള്ള അഭിമുഖം ചിത്രീകരിക്കാന്‍ ഹെയ്തിയിലേക്ക് പോയ അമേരിക്കന്‍ യുട്യൂബറെ ബന്ദിയാക്കി ; മോചന ദ്രവ്യമായി ആവശ്യപ്പെടുന്നത് വന്‍ തുക ; അമേരിക്കന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് വിമര്‍ശനം

മാഫിയാ തലവനുമായുള്ള അഭിമുഖം ചിത്രീകരിക്കാന്‍ ഹെയ്തിയിലേക്ക് പോയ അമേരിക്കന്‍ യുട്യൂബറെ ബന്ദിയാക്കി ; മോചന ദ്രവ്യമായി ആവശ്യപ്പെടുന്നത് വന്‍ തുക ; അമേരിക്കന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് വിമര്‍ശനം
മാഫിയാ തലവനുമായുള്ള അഭിമുഖം ചിത്രീകരിക്കാന്‍ ഹെയ്തിയിലേക്ക് പോയ യുട്യൂബറെ ബന്ദിയാക്കി. യുവര്‍ ഫെലോ അറബ് എന്നും അറബ് എന്നും അറിയപ്പെടുന്ന അമേരിക്കന്‍ യുട്യൂബറായ അഡിസന്‍ മാലുഫാണ് ഹെയ്തിയിലെ സ്വയം പ്രഖ്യാപിത ഭരണാധികാരികളായി വരെ അറിയപ്പെടുന്ന മാഫിയകളിലൊന്നിന്റെ കൈയില്‍ അകപ്പെട്ടത്. രാജ്യത്തെ ഏറ്റവും കുപ്രസിദ്ധനായ മാഫിയ തലവന്‍ ജിമ്മി ബാര്‍ബിക്യുവിന്റെ അഭിമുഖം ചിത്രീകരിക്കാനുള്ള പദ്ധതിയുമായാണ് യുട്യൂബര്‍ അമേരിക്കയിലെ ജോര്‍ജിയയില്‍ നിന്ന് ഹെയ്തിയിലെത്തിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹെയ്തിയിലെത്തി 24 മണിക്കൂറിനകം തന്നെ 400 മവോസോ എന്ന സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. സഹായിയായി ഒപ്പമുണ്ടായിരുന്ന സ്വദേശിയെയും ഇവ!ര്‍ പിടികൂടിയിട്ടുണ്ട്. ആറ് ലക്ഷം ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെടുന്നുവെന്നും എന്നാല്‍ ഇതിനോടകം 40,000 ഡോളര്‍ കൊടുത്തുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. എന്നാല്‍ തട്ടിക്കൊണ്ട് പോയ സംഘം വന്‍തുക ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 14നാണ് യുവാവ് ഹെയ്തിലിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുട്യൂബില്‍ 14 ലക്ഷം സബ്‌സ്‌ക്രൈബ!മാരുള്ള അദ്ദേഹത്തിന്റെ ചാനല്‍, സാധാരണ ഗതിയില്‍ ആളുകള്‍ വിനോദഞ്ചാരത്തിന് തെരഞ്ഞെടുക്കാത്ത അപകടം നിറഞ്ഞ സ്ഥലങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ നിറഞ്ഞതാണ്. 'യുവര്‍ ഫെലോ അറബിനെ' ബന്ദിയാക്കിയ വിവരം ഇയാളുമായി അടുപ്പമുള്ള മറ്റ് ചില സോഷ്യല്‍ മീഡിയ താരങ്ങളും സ്ഥിരീകരിച്ചു. രണ്ടാഴ്ചയോളം വിവരം രഹസ്യമാക്കി വെയ്ക്കാന്‍ ശ്രമിച്ചെന്നും ഇപ്പോള്‍ എല്ലാവരും അറിഞ്ഞ സാഹചര്യത്തില്‍ വിവരം പുറത്തുവിടുന്നു എന്നുമാണ് ഒരു സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അതേസമയം സംഭവത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ചില യുട്യൂബര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ പൗരനെ ഹെയ്തിയില്‍ ബന്ദിയാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഹെയ്തിയിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരത്തെ തന്നെ നല്‍കിയിരുന്ന അറിയിപ്പ് അധികൃതര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

Other News in this category



4malayalees Recommends