കാമുകന്റെ വീട്ടില്‍ പോയി താമസം ; തട്ടിക്കൊണ്ടുപോയെന്ന് കെട്ടിച്ചമച്ചു ; പൊലീസിനെ തെറ്റിദ്ധരിപ്പിച്ച യുവതിയ്ക്ക് 18 മാസം തടവ്

കാമുകന്റെ വീട്ടില്‍ പോയി താമസം ; തട്ടിക്കൊണ്ടുപോയെന്ന് കെട്ടിച്ചമച്ചു ; പൊലീസിനെ തെറ്റിദ്ധരിപ്പിച്ച യുവതിയ്ക്ക് 18 മാസം തടവ്
കാലിഫോര്‍ണിയയില്‍ കാമുകനൊപ്പം താമസിക്കാന്‍ കള്ളം പറഞ്ഞ യുവതി 18 മാസം ഇനി ജയിലില്‍ കഴിയണം.ഷെരി പാപ്പിനി എന്ന 39 കാരിയെയാണ് 2016 നവംബറില്‍ കാണാതെയാവുന്നത്. മൂന്നാഴ്ചകള്‍ക്ക് ശേഷം ഒരു താങ്ക്‌സ്ഗിവിംഗ് പരിപാടിക്കിടെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. രണ്ട് സ്ത്രീകള്‍ തന്നെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി.പൊലീസ് ആ സ്ത്രീകളെ തേടി പരക്കം പാഞ്ഞു. എന്നാല്‍, അധികം വൈകാതെ ഷെരി അവളുടെ മുന്‍ കാമുകന്റെ വീട്ടില്‍ ആയിരുന്നു എന്നും തട്ടിക്കൊണ്ടു പോകല്‍ നാടകത്തിന് കരുത്തു കൂട്ടുന്നതിനായി സ്വയം മുറിവേല്‍പ്പിച്ചു എന്നും എഫ്ബിഐ ഏജന്റുമാര്‍ കണ്ടെത്തി. അവളെ കാണാതായി എന്ന വാര്‍ത്ത പരക്കുന്നത് 2016 നവംബറില്‍ അവളുടെ ഭര്‍ത്താവ് അവളെ കാണാനില്ല എന്ന് പരാതി കൊടുത്തപ്പോഴാണ്. ഡേ കെയറില്‍ നിന്നും കുട്ടികളെ തിരികെ കൊണ്ടുവരാന്‍ എത്തപ്പോഴാണ് ഭര്‍ത്താവ് അവളെ കാണാതായതായി ശ്രദ്ധിക്കുന്നത്.

മൂന്നാഴ്ചകള്‍ക്ക് ശേഷം ദേഹത്താകെ മുറിവുമായി അവളെ റോഡരികില്‍ കണ്ടെത്തി. തന്നെ തോക്കിന്‍മുനയില്‍ രണ്ട് സ്ത്രീകള്‍ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു യുവതി പറഞ്ഞത്. ഈ മാര്‍ച്ചിലാണ് ഈ സംഭവങ്ങളെല്ലാം കെട്ടിച്ചമച്ചതാണ് എന്ന് എഫ്ബിഐക്ക് ബോധ്യപ്പെടുന്നത്. ഒരു ക്രിമിനല്‍ പരാതിയില്‍, അവള്‍ ഒരു മുന്‍ കാമുകന്റെ വീട്ടില്‍ സ്വമേധയാ താമസിക്കുകയായിരുന്നുവെന്നും 2015 ഡിസംബര്‍ മുതല്‍ പ്രീപെയ്ഡ് ബര്‍ണര്‍ ഫോണുകള്‍ ഉപയോഗിച്ച് അവനുമായി അവള്‍ സംസാരിക്കുന്നുണ്ട് എന്നും എഫ്ബിഐ കണ്ടെത്തി.

തിങ്കളാഴ്ച സാക്രമെന്റോയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ അവള്‍ കള്ളം പറഞ്ഞതിനും ഇത്തരം ഒരു കാര്യം ചെയ്തതിനും മാപ്പ് പറഞ്ഞു. ആളുകള്‍ക്ക് തന്നെ കൊണ്ടുണ്ടായ ബുദ്ധിമുട്ടില്‍ മാപ്പ് ചോദിക്കുന്നു. തന്റെ മോശം സമയത്ത് തന്നോടൊപ്പം നിന്നതില്‍ നന്ദി അറിയിക്കുന്നു എന്നുമെല്ലാം അവള്‍ തുറന്ന് പറഞ്ഞു. ഒപ്പം സംഭവിച്ചതിന്റെ എല്ലാം ഉത്തരവാദിത്തം താന്‍ സ്വയം ഏറ്റെടുക്കുന്നു എന്നും ഷെരി പറയുകയുണ്ടായി. ഏതായാലും ഷെരി ചില മാനസിക പ്രശ്‌നങ്ങളിലാണ് എന്ന് അവളുടെ വക്കീല്‍ വാദിച്ചു. ഒരു വലിയ തുക പിഴയായി ഒടുക്കാനും അവള്‍ തയ്യാറായി. അങ്ങനെ ഒരു തട്ടിക്കൊണ്ടുപോകല്‍ നാടകം സൃഷ്ടിച്ചതിനും എഫ്ബിഐ യെ പറ്റിച്ചതിനും അവള്‍ക്ക് 18 മാസത്തെ തടവുശിക്ഷ ലഭിച്ചു.

Other News in this category



4malayalees Recommends