14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം
പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ.

ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍ സീനിയറിനാണ് (54) ശിക്ഷ ലഭിച്ചത്.

സള്ളിവന്‍ തന്നെ പലവട്ടം പീഡിപ്പിച്ചെന്നും പുറത്തുപറഞ്ഞാല്‍ കുടുംബത്തെ ആക്രമിക്കുമെന്നും പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് 2022 ജൂലൈയിലാണ് ലിവിങ്‌സ്റ്റണ്‍ പാരിഷ് ഷെരീഫിന്റെ ഓഫീസ് കേസില്‍ അന്വേഷണം നടത്തിയത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തിയതോടെ ഡിഎന്‍എ പരിശോധനയില്‍ സള്ളിവനാണ് പ്രതിയെന്ന് തെളിഞ്ഞിരുന്നു.

ലൈംഗീക പീഡന കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന പുരുഷന്മാര്‍ക്ക് ശിക്ഷയായി രാസ ,ശാരീരിക വന്ധ്യംകരണങ്ങള്‍ നടത്താമെന്ന് 2008ല്‍ ലൂസിയാന സംസ്ഥാനം നിയമം പാസാക്കിയിരുന്നു. അപൂര്‍വമായിട്ടാണ് ശാരീരിക വന്ധ്യംകരണം നടത്തുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

13 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന ലൈംഗീക കുറ്റവാളികളെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരണം നടത്താനുള്ള നിയമനിര്‍മ്മാണത്തിലാണ് ലൂസിയാന സംസ്ഥാനം. ഇതിനുള്ള ബില്‍ 9നെതിരെ 29 വോട്ടിന് സെനറ്റ് അംഗീകരിച്ചു. ഇനി ഹൗസ് ഓഫ് കോമണ്‍സില്‍ അംഗീകാരം നേടിയ ശേഷം ഗവര്‍ണര്‍ ഒപ്പിട്ടാല്‍ നിയമമായി മാറും

Other News in this category



4malayalees Recommends