ഓസ്‌കാര്‍ വേദിയിലെ 'കരണത്തടിക്ക്' ശേഷം വില്‍ സ്മിത്ത് ഇന്ത്യയിലെത്തി; ലക്ഷ്യം ആത്മീയാചാര്യന്‍ സദ്ഗുരുവിനെ കാണല്‍; മുബൈയിലെത്തിയ സ്മിത്തിനെ വരവേറ്റ് ആരാധകര്‍; വിവാദങ്ങളില്‍ നിന്നും അകന്ന് ശാന്തി തേടി ഇന്ത്യയില്‍

ഓസ്‌കാര്‍ വേദിയിലെ 'കരണത്തടിക്ക്' ശേഷം വില്‍ സ്മിത്ത് ഇന്ത്യയിലെത്തി; ലക്ഷ്യം ആത്മീയാചാര്യന്‍ സദ്ഗുരുവിനെ കാണല്‍; മുബൈയിലെത്തിയ സ്മിത്തിനെ വരവേറ്റ് ആരാധകര്‍; വിവാദങ്ങളില്‍ നിന്നും അകന്ന് ശാന്തി തേടി ഇന്ത്യയില്‍

ഓസ്‌കാര്‍ വേദിയില്‍ മികച്ച നടനുള്ള അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ പോലും പൂര്‍ണ്ണമായി സന്തോഷിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പ്രശസ്ത അഭിനേതാവ് വില്‍ സ്മിത്ത്. ഓസ്‌കാര്‍ വേദിയില്‍ അവതാരകന്‍ പറഞ്ഞ തമാശയ്ക്ക് കൈ കൊണ്ട് മറുപടി നല്‍കി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം അവാര്‍ഡ് ലഭിച്ചപ്പോള്‍ സന്തോഷിക്കുക എളുപ്പവുമല്ല. ഈ വിവാദങ്ങളില്‍ പെട്ട വില്‍ സ്മിത്ത് ഇപ്പോള്‍ ശാന്തി തേടി ഇന്ത്യയിലേക്ക് യാത്ര ചെയ്തിരിക്കുകയാണ്.


ഓസ്‌കാര്‍ വേദിയിലെ കരണത്തടിക്ക് ശേഷം ആദ്യമായാണ് വില്‍ സ്മിത്ത് പൊതുമുഖത്ത് എത്തുന്നത്. മുംബൈയിലെ സ്വകാര്യ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സ്മിത്തിനെ കാത്ത് ആരാധകരും ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പം സെല്‍ഫികള്‍ എടുക്കാനും താരം തയ്യാറായി.

Smith is reportedly in India to meet spiritual leader Sadhguru, who Smith and his family met with back in 2020 in Los Angeles

ആത്മീയാചാര്യന്‍ സദ്ഗുരുവിനെ കാണാനാണ് വില്‍ സ്മിത്ത് ഇന്ത്യയിലെത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. 2020ല്‍ ലോസാഞ്ചലസില്‍ വെച്ച് സ്മിത്തും, കുടുംബവും സദ്ഗുരുവിനെ കണ്ടിരുന്നു. ഇന്ത്യയിലെത്തിയ വില്‍ സ്മിത്ത് വിവാദങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് വ്യക്തമാണ്.

വാഹനത്തില്‍ നിന്നും സാധനങ്ങള്‍ ഇറക്കാന്‍ ജോലിക്കാര്‍ സഹായിക്കുമ്പോള്‍ ആരാധകര്‍ 'വില്‍ സ്മിത്ത്' എന്ന് ആര്‍ത്തുവിളിച്ചു. സുരക്ഷാ സംഘത്തോടൊപ്പം സെല്‍ഫിയെടുത്ത സ്മിത്ത് ആരാധകര്‍ക്ക് നേരെ കൈവീശിയ ശേഷമാണ് മടങ്ങിയത്.

ഭാര്യ ജാഡാ പിങ്കെറ്റിനെ പരിഹസിച്ചതിനാണ് അവതാരകന്‍ ക്രിസ് റോക്കിനെ വേദിയില്‍ കയറി സ്മിത്ത് മുഖത്തടിച്ചത്. ഓസ്‌കാര്‍ വേദിയുടെ ശോഭകെടുത്തിയ സംഭവത്തിന് ശേഷം സ്മിത്തിന് മികച്ച അഭിനേതാവിനുള്ള അവാര്‍ഡും ലഭിച്ചു.
Other News in this category



4malayalees Recommends