ഇറോട്ടിക് ഗെയിം കൈവിട്ടു; ബ്രിട്ടീഷ് എസ്‌റ്റേറ്റ് ഏജന്റ് മരിച്ച നിലയില്‍; പങ്കാളിക്ക് ഗുരുതരമായി പരുക്കേറ്റു; ബ്രിട്ടീഷ് ദമ്പതികള്‍ ലൈംഗിക ഗെയിം പരീക്ഷിച്ചത് ഇറ്റലിയിലെ ഹോട്ടല്‍ മുറിയില്‍; 41-കാരന്‍ മരിച്ച വിവരം പുറത്തുവന്നത് ഭാര്യ സഹായം തേടിയതോടെ

ഇറോട്ടിക് ഗെയിം കൈവിട്ടു; ബ്രിട്ടീഷ് എസ്‌റ്റേറ്റ് ഏജന്റ് മരിച്ച നിലയില്‍; പങ്കാളിക്ക് ഗുരുതരമായി പരുക്കേറ്റു; ബ്രിട്ടീഷ് ദമ്പതികള്‍ ലൈംഗിക ഗെയിം പരീക്ഷിച്ചത് ഇറ്റലിയിലെ ഹോട്ടല്‍ മുറിയില്‍; 41-കാരന്‍ മരിച്ച വിവരം പുറത്തുവന്നത് ഭാര്യ സഹായം തേടിയതോടെ

ലൈംഗികതയില്‍ പരീക്ഷണങ്ങള്‍ തേടുന്നവര്‍ നിരവധിയാണ്. ഇതില്‍ അല്‍പ്പം ക്രൂരമായ പരീക്ഷണങ്ങള്‍ നടത്തുന്നതാണ് അശ്ലീല ചിത്രങ്ങളും മറ്റ് കണ്ടവരുടെ പുതിയ ഏര്‍പ്പാട്. എന്തായാലും അത്തരം പരീക്ഷണങ്ങള്‍ എപ്പോഴും നല്ല അനുഭവമായി മാറണമെന്ന് നിര്‍ബന്ധമില്ല. എന്നുമാത്രമല്ല ദുരന്തത്തില്‍ ചെന്നുകലാശിക്കുകയും ചെയ്യാം.


ഒരു ബ്രിട്ടീഷ് എസ്‌റ്റേറ്റ് ഏജന്റാണ് ഇത്തരമൊരു സെക്‌സ് ഗെയിം ദുരന്തത്തില്‍ കലാശിച്ചതോടെ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലാണ്. 41-കാരനായ ബ്രിട്ടീഷ് പൗരനെയാണ് ഇറ്റലിയിലെ ഫ്‌ളോറന്‍സിലുള്ള ഹോട്ടല്‍ കോണ്ടിനെന്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരികിലുണ്ടായിരുന്ന 43-കാരിയായ സ്ത്രീക്ക് ശരീരമാസകലം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

സ്ത്രീ സഹായം അഭ്യര്‍ത്ഥിച്ചതോടെയാണ് ജീവനക്കാര്‍ പോലീസിനെ വിളിച്ചത്. പാരാമെഡിക്കുകള്‍ സ്ഥലത്തേക്ക് എത്തിയെങ്കിലും പുരുഷന്റെ ജീവന്‍ രക്ഷിക്കാനായില്ല. സെക്‌സ് ഗെയിം കൈവിട്ട് പോയതോടെ ഇദ്ദേഹത്തിന് ഹൃദയാഘാതം നേരിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യയെ ഗുരുതരമായ മുറിവുകളോടെയാണ് ആശുപത്രിയിലെത്തിച്ചത്.

മാഞ്ചസ്റ്ററില്‍ നിന്നുള്ള ദമ്പതികള്‍ വെള്ളിയാഴ്ച രാത്രിയാണ് ഹോട്ടലില്‍ എത്തുന്നത്. ശനിയാഴ്ച രാവിലെയാണ് ദുരന്തസൂചന ലഭിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരും ബ്രിട്ടീഷുകാരാണെന്ന് പോലീസ് ശ്രോതസ്സുകള്‍ പറഞ്ഞു. രണ്ട് തരത്തിലാണ് ഇറ്റാലിയന്‍ പോലീസ് കേസ് പരിശോധിക്കുന്നത്. സെക്‌സ് ഗെയിമിനിടെ സംബന്ധിച്ച അബദ്ധമെന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് ഗാര്‍ഹിക പീഡനം എന്ന നിലയിലാണ്.

പുരുഷനേക്കാള്‍ ഗുരുതരമായ പരുക്കുകളാണ് സ്ത്രീക്ക് ഏറ്റിരുന്നത്. ആശുപത്രിയിലെത്തിച്ച ഇവരുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. എന്നിരുന്നാലും പരുക്കുകള്‍ ജീവഹാനി വരുത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്. സ്ഥിരത കൈവരിച്ചാല്‍ ഇവരെ ചോദ്യം ചെയ്യാമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Other News in this category



4malayalees Recommends