എന്‍സ്ഡബ്ല്യൂവില്‍ ലൈംഗിക ചാറ്റ് നടത്തിയാല്‍ ടീനേജര്‍മാര്‍ക്കെതിരെ നടപടിയില്ല; ഇത് ലൈംഗികത വികസിക്കുന്നതിന്റെയും കൗമാരക്കാരുടെ പരീക്ഷണത്തിന്റെയും ഭാഗമെന്ന് ഗവണ്‍മെന്റ്; കുട്ടികള്‍ക്കിനി ചാറ്റിലൂടെ അര്‍മാദിക്കാം

എന്‍സ്ഡബ്ല്യൂവില്‍ ലൈംഗിക ചാറ്റ് നടത്തിയാല്‍ ടീനേജര്‍മാര്‍ക്കെതിരെ നടപടിയില്ല; ഇത് ലൈംഗികത വികസിക്കുന്നതിന്റെയും കൗമാരക്കാരുടെ  പരീക്ഷണത്തിന്റെയും ഭാഗമെന്ന് ഗവണ്‍മെന്റ്; കുട്ടികള്‍ക്കിനി ചാറ്റിലൂടെ അര്‍മാദിക്കാം

സമപ്രായക്കാരായ കൗമാരക്കാര്‍ ലൈംഗികത കലര്‍ന്ന ടെക്സ്റ്റ് മെസേജുകള്‍ അഥവാ സെക്സ്റ്റിംഗ് നടത്തുന്നത് ന്യൂ സൗത്ത് വെയില്‍സില്‍ പ്രശ്‌നമല്ലാതാകുന്നു. അതായത് സെക്സ്റ്റിംഗിനുള്ള നിരോധനം ദിവസങ്ങള്‍ക്ക് മുമ്പ് നീക്കിയതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച നടപടികളില്ലാതാകാന്‍ തുടങ്ങിയിരിക്കുന്നു. സാധാരണ ലൈംഗികത വികസിക്കുന്നതിന്റെ പ്രക്രിയയാണ് സെക്സ്റ്റിംഗ് എന്നും അതിനാല്‍ അത് നടത്തുന്നവരെ ശിക്ഷിക്കേണ്ടതില്ലെന്നുമാണ് സ്റ്റേറ്റ് ഗവണ്മെന്റ് പുതിയ തീരുമാനമെടുത്തിരുന്നത്. പുതിയ നിയമത്തിലൂടെ ഇത്തരം ചാറ്റുകള്‍ നടത്തുന്നവര്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.


റോയല്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സ്റ്റേറ്റ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ പുതിയ നിയമം ഡിസംബറില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെയുള്ള നിയമം അനുസരിച്ച് സെക്സ്റ്റിംഗ് നടത്തുന്ന ടീനേജര്‍മാരെ പ്രൊസിക്യൂഷന് ചെയ്യുന്നതിന് വകുപ്പുണ്ടായിരുന്നു. അതിനു പുറമെ കുട്ടികളുടെ നീലച്ചിത്രങ്ങള്‍ കൈവശം വയ്ക്കുന്നവരെയും കൈമാറുന്നവരെയും ശിക്ഷിക്കാനും വകുപ്പുണ്ടായിരുന്നു.


ഓസ്ട്രേലിയന് കൗമാരക്കാരില് ഇന്ന് സെക്സ്റ്റിംഗ് വര്‍ധിച്ച് വരുന്ന ശീലമായി മാറിയ സാഹചര്യത്തിലാണ് ന്യൂ സൗത്ത് വെയില്‍സ് നിര്‍ണായകമായ ചുവട് വയ്പ് നടത്തിയിരിക്കുന്നതെന്നത് ഗൗരവമര്‍ഹിക്കുന്നു. രാജ്യത്തെ നാലിലൊന്ന് കൗമാരക്കാരും ഇതിലേര്‍പ്പെടുന്നുവെന്ന് അടുത്തിടെ പുറത്ത് വന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സെക്സ്റ്റിംഗ് എന്നത് നോര്‍മല്‍ സെക്ഷ്വല്‍ ഡെവലപ്മെന്റിന്റെ ഭാഗമാണെന്നും കൗമാരക്കാരുടെ പരീക്ഷണമാണെന്നും അതിനാല്‍ ഇവരെ ശിക്ഷിക്കേണ്ടെന്നുമാണ് സ്റ്റേറ്റ് ഗവണ്‍മെന്റ് പുതിയ ഇളവിനെ ന്യായീകരിച്ച് കൊണ്ട് വിശദീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends