ജീവനക്കാര്‍ക്കായി നെട്ടോട്ടമോടി ബ്രിട്ടനിലെ സ്ഥാപനങ്ങള്‍; ആവശ്യപ്പെടുന്നത് രണ്ടിരട്ടി ശമ്പള വര്‍ദ്ധനവ്; ഭാഗ്യമുള്ള ചിലര്‍ക്ക് 10%ന് മുകളില്‍ വര്‍ദ്ധന; വേക്കന്‍സികള്‍ 1,298,400

ജീവനക്കാര്‍ക്കായി നെട്ടോട്ടമോടി ബ്രിട്ടനിലെ സ്ഥാപനങ്ങള്‍; ആവശ്യപ്പെടുന്നത് രണ്ടിരട്ടി ശമ്പള വര്‍ദ്ധനവ്; ഭാഗ്യമുള്ള ചിലര്‍ക്ക് 10%ന് മുകളില്‍ വര്‍ദ്ധന; വേക്കന്‍സികള്‍ 1,298,400

ബ്രിട്ടനില്‍ ജോലിക്കാര്‍ രണ്ടിരട്ടി ശമ്പള വര്‍ദ്ധനവാണ് ആവശ്യപ്പെടുന്നതെന്ന് മുന്നറിയിപ്പ് നല്‍കി സ്ഥാപനങ്ങള്‍. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങുമ്പോള്‍ ഭാഗ്യമുള്ള ചിലര്‍ക്ക് 10 ശതമാനത്തിലേറെയാണ് ശമ്പളം വര്‍ദ്ധിച്ചിരിക്കുന്നത്.


രാജ്യത്ത് മൂന്ന് മാസത്തിനിടെ ജനുവരിയില്‍ വേക്കന്‍സികളുടെ എണ്ണം പുതിയ റെക്കോര്‍ഡിലാണ്. 1,298,400 റെക്കോര്‍ഡ് വേക്കന്‍സികളേക്കാണ് ജീവനക്കാരെ ആവശ്യമുള്ളത്. ഇതിനിടെയാണ് ലേബര്‍ വിപണിയിലെ സമ്മര്‍ദം വെളിവാക്കുന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നത്.

ജീവനക്കാരെ കിട്ടാനില്ലാത്ത അവസ്ഥയില്‍ ഉയര്‍ന്ന ശമ്പളം ഓഫര്‍ ചെയ്യേണ്ട അവസ്ഥയാണെന്ന് ബിസിനസ്സുകള്‍ വ്യക്തമാക്കി. ചില സര്‍വ്വീസ് മേഖലകളില്‍ കഴിഞ്ഞ വര്‍ഷത്തിനിടെ ശമ്പള വര്‍ദ്ധന 10.6 ശതമാനം വരെയാണ്. ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലായി സമ്പദ് വ്യവസ്ഥയില്‍ ബോണസ് ഉള്‍പ്പെടെ ശരാശരി ശമ്പളം 4.3 വര്‍ദ്ധിച്ചു.

സാധാരണ ശമ്പളം 3.7 ശതമാനവും ഈ കാലയളവില്‍ ഉയര്‍ന്നിട്ടുണ്ട്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ആകെ ശമ്പളത്തില്‍ 0.1 ശതമാനം കുറവ് വരുന്നുണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഈ ശമ്പള വര്‍ദ്ധന കൂടി വരുന്നതിനാല്‍ പണപ്പെരുപ്പം സമ്പദ് ഘടനയില്‍ നിലനില്‍ക്കുമെന്ന ആശങ്കയുണ്ട്.
Other News in this category



4malayalees Recommends