ബ്രിട്ടീഷ് എംപിമാരെ 'കെണിയിലാക്കാന്‍' വിദേശ ശക്തികള്‍ രംഗത്ത്? ലൈംഗിക, മയക്കുമരുന്ന് ആരോപണങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ടോറി എംപി 'രഹസ്യ ഓപ്പറേഷനില്‍' കുടുങ്ങിയതെന്ന് സംശയം

ബ്രിട്ടീഷ് എംപിമാരെ 'കെണിയിലാക്കാന്‍' വിദേശ ശക്തികള്‍ രംഗത്ത്? ലൈംഗിക, മയക്കുമരുന്ന് ആരോപണങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ടോറി എംപി 'രഹസ്യ ഓപ്പറേഷനില്‍' കുടുങ്ങിയതെന്ന് സംശയം

ലൈംഗിക, മയക്കുമരുന്ന് ആരോപണങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ടോറി എംപിയെ 'ഒളിക്യാമറ' ഓപ്പറേഷനിലൂടെ ലക്ഷ്യം വെച്ചതായി സംശയം. സോമേര്‍ട്ടണ്‍ & ഫ്രോമില്‍ നിന്നുള്ള എംപി ഡേവിഡ് വാര്‍ബര്‍ടണെതിരെയാണ് പാര്‍ലമെന്ററി ഹറാസ്‌മെന്റ് വാച്ച്‌ഡോഗ് അന്വേഷണം നടത്തുന്നത്. സ്ത്രീകള്‍ക്കെതിരെ അനാവശ്യ പെരുമാറ്റങ്ങള്‍ നടത്തുന്നതിനെ കുറിച്ചും, ക്ലാസ് എ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചും ചിത്രങ്ങളും, ഓഡിയോ റെക്കോര്‍ഡിംഗും, സന്ദേശങ്ങളും പുറത്തുവന്നതോടെയാണിത്.


ഏതാനും ലൈന്‍ കൊക്കെയിന്‍ എന്ന് തോന്നിക്കുന്ന പദാര്‍ത്ഥത്തിനൊപ്പം ഇരിക്കുന്ന വാര്‍ബര്‍ടന്റെ ചിത്രവും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ശത്രുക്കളായ വിദേശശക്തികള്‍ എംപിമാരെ കുടുക്കാന്‍ സജീവമായി രംഗത്തുണ്ടെന്ന് സുരക്ഷാ സര്‍വ്വീസുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എംപിമാര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നാണ് സുരക്ഷാ സര്‍വ്വീസുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വാര്‍ബര്‍ടന്റെ കേസില്‍ വിവരങ്ങള്‍ പുറത്തുവന്നതും, ഇതിന് പിന്നില്‍ ഒരു വിദേശ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന സംശയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. തനിക്ക് പ്രതിരോധിക്കാന്‍ നിരവധി കാര്യങ്ങളുണ്ടെങ്കിലും പ്രാഥമിക ഘട്ടത്തില്‍ ഇതൊന്നും പറയാന്‍ കഴിയില്ലെന്ന് വാര്‍ബര്‍ടണ്‍ പ്രതികരിച്ചു.

ഒരു യുവതിയുടെ ഫ്‌ളാറ്റിലെത്തിയ എംപി കൊക്കെയിന്‍ ഓര്‍ഡര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഓഡിയോ റെക്കോര്‍ഡിംഗ് പുറത്തുവന്നിട്ടുണ്ട്. എംപിയുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുവതി വ്യക്തമാക്കിയെങ്കിലും ഇയാള്‍ വീട്ടില്‍ നിന്നും പോയില്ലെന്ന് ഇവര്‍ പറയുന്നു. കോമണ്‍സിലെ സഹായികളായ മറ്റ് രണ്ട് സ്ത്രീകളും എംപിയുടെ ഭാഗത്ത് നിന്നുള്ള മോശം പെരുമാറ്റം സംബന്ധിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.
Other News in this category



4malayalees Recommends